Thursday, July 23, 2015

സ്വകാര്യധാർമ്മീകത - പൊതുധാർമ്മീകത

എന്തെങ്കിലും ആവശ്യത്തിന് അത്ര പരിചയമില്ലാത്ത ഒരു വീട്ടിലോ സ്ഥലങ്ങളിലോ പോകേണ്ടി വരുമ്പോൾ വഴിയരികിൽ കണ്ടുമുട്ടുന്ന ഒരാളോട് വഴി ചോദിക്കുമ്പോഴാണ് ഒരു കള്ളനെപ്പോലെ ഓടിപ്പോകേണ്ട അവസ്ഥ വരുന്നത്. അങ്ങോട്ട്‌ ഒരു ചോദ്യം മാത്രമേ ചോദിച്ചിട്ടുള്ളൂ, "വഴിയൊന്ന് പറഞ്ഞുതരാമോ?". ഇങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കയ്യുംകണക്കുമില്ല, "എവിടുന്ന് വരുന്നു?" "എന്തിനാണ് അവിടെപ്പോകുന്നത്?", "അവരുമായിട്ട് എന്താണ് ബന്ധം?"....(നാട്ടിൻ പുറം നന്മകളാൽ സമൃദ്ധമൊന്നുമല്ല). എന്നാണ് നമ്മൾ സ്വകാര്യതയും  പൊതുജീവിതവും തമ്മിലുള്ള വിശുദ്ധമായ വേർതിരിവ് പഠിച്ചെടുക്കന്നത്? കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്. ഇവിടെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടേണ്ടത് എന്ന് വരെ രാഷ്‌ട്രം നിയമപരമായി നിശ്ചയിക്കാൻ തുടങ്ങിയാലോ! വ്യക്തിജീവിതത്തിൽ മൂല്യബോധനം വേണ്ടന്നല്ല പറഞ്ഞുവരുന്നത്. മൂല്യബോധനം ഒരു ബോധനപ്രക്രിയ എന്ന തലത്തിൽ തന്നെ നില്ക്കണം, അല്ലാതെ നിയമത്തിന്റെ കുറുവടിയും പിടിച്ച് നടക്കേണ്ടതല്ല. മതങ്ങൾക്കും ഉണ്ടാവണം സ്വകാര്യധാർമ്മീകതയും പൊതുധാർമ്മീകതയും തമ്മിലുള്ള വിവേചനബോധം. മതങ്ങൾ ഇപ്പോൾ വ്യക്തിജീവിതത്തിൽ ഏതൊക്കെ വിടവുകളിലൂടെയാണ് ഒളിഞ്ഞുനോക്കുന്നത്! ദമ്പതികൾ കിടപ്പറയിൽ ആഘോഷിക്കുന്ന വിശുദ്ധമായ ലൈംഗീക കർമ്മത്തിന്റെ രീതികൾ എന്തായിരിക്കണം എന്നുവരെ മതം നിശ്ചയിക്കുന്നു എന്നുവന്നാൽ മതം പോലും എത്ര തരംതാണു പോകുന്നു!
http://news.keralakaumudi.com/news.php?nid=56b8fa317c36e1a8cabad817db2d4816

No comments: